'കാളിദാസൻ' എന്ന 'സയണിസ്റ്റ് ദാസൻ'.
അവധികാലയാത്രക്കിടയിൽ അങ്ങാടിയിലേക്കുള്ള പതിവ് ഇറക്കത്തിന്നിടയിൽ വീട്ടുകാരിയുടെ മുന്നറിയിപ്പ് "സൂക്ഷിക്കണം, അധികസമയം അങ്ങാടിയിൽ നിൽക്കണ്ട. എന്തെങ്കിലും കാരണം ചുമത്തി നിങ്ങളെപോലെയുള്ളവരെ പിടിക്കുക എന്നത് ഇപ്പോളൊരു ട്രെൻഡാണു പോലീസിനു. ചോദിക്കുവാനും പറയുവാനും നിങ്ങളുടെ കൂടെയുള്ളവർ ഒഴികെ ആരും ഉണ്ടാകില്ല".
സംഗതി ശരിയാണു, ഇതൊരു ട്രെൻഡാണു. പ്രതികരണശേഷിയുള്ള മുസ്ലിം സമൂഹത്തെ വേട്ടയാടി ആസ്വാദിക്കുക എന്ന ട്രെൻഡ്. നോമ്പുതുറക്കുവാൻ കാരക്കയുമായി ഇരുന്ന യുവാക്കളെ അനതികൃതമായി സംഘം ചേർന്നു എന്നു ആരോപിച്ച് കസ്റ്റടിയിലെടുക്കുക. മണൽ തൊഴിലാളികളെ ഭീകരന്മാരെന്നു പറഞ്ഞു പിടികൂടുക. ഗീബൽസിന്റെ തത്വശാസ്ത്രപ്രകാരം ഒരു നുണ ആയിരമാവർത്തി ഉരുവിട്ടാൽ, ഉരുവിട്ടവനു തന്നെ തോന്നിതുടങ്ങുമത്രെ പറയുന്നതൊക്കെ സത്യമാണെന്ന്. കേൾക്കുന്നവന്റെ കാര്യം പിന്നെ പറയുവാനും ഇല്ല. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക പേപ്പട്ടിയെ വളഞ്ഞിട്ടു തല്ലിക്കൊല്ലുക. വളഞ്ഞു പിടിച്ചിങ്ങനെ തല്ലിക്കൊല്ലാൻ എന്തു രസം. ആരാന്റമ്മക്ക് ഭ്രാന്ത് കാണാനെന്തൊരു ചേല്'
ഭൂലോകത്തും ഈ ചെങ്കണ്ണു ബാധിച്ചവർ ഏറെയുണ്ടു. ഇസ്ലാം-മുസ്ലിം എന്നു കേൾക്കുമ്പോഴേ മാനസിക നില തെറ്റുന്നവർ. സാക്ഷാൽ സംഘപരിവാരം പോലും മുസ്ലിം സമുദായത്തെ രണ്ടായി വിഭജിച്ചാണു മെക്കിട്ടുകയറുക. മിതവാദി-തീവ്രവാദി, അല്ലെങ്കിൽ ദേശസ്നേഹി-ദേശദ്രോഹി എന്നിങ്ങനെ ശാഖയിൽ നിക്കറുദാരികൾ നിർമ്മിക്കുന്ന പ്രത്യേക സ്കെയിൽ ഉപയോഗിച്ച് അളന്നു തിട്ടപ്പെടുത്തുക പതിവാണ്. എന്നാൽ ഒരു 'സയണിസ്റ്റ്ദാസനു' ഇസ്ലാം തന്നെ പുര്‍ണ്ണ മായും ഇല്ലായ്മ ചെയ്യപ്പെടേണ്ടതാണു എന്നാണു മനസ്സിലിരിപ്പ്. ഇസ്ലാമിനും മുസ്ലിംകളോടും കെലിപ്പോട് കെലിപ്പ്. കഴിഞ്ഞ രണ്ടുമാസത്തെ ഇങ്ങേരുടെ പോസ്റ്റിന്റെ തലക്കെട്ടു വായിച്ചാൽ തന്നെ തിമിരം ബാധിച്ച് സമനില തെറ്റിയ ഇങ്ങേരുടെ മനസ്സു മനസ്സിലാക്കാം. നൂറു ശതമാനവും മുസ്ലിം സമുദായത്തെ ഇകഴ്ത്തിയുള്ള പോസ്റ്റുകൾ.
ഏതൊരു സാങ്കേതിക പഥത്തെയും അതിന്റെ പ്രയോക്താക്കൾ വിളിക്കുന്ന നാമകരണം കൊണ്ട് അഭിസംഭോതന ചെയ്യുക എന്നത് മിനിമം 'കോമൺസേൻസ്" പ്രശ്നമാണു. എന്നാൽ ഇവിടെ തിമിരം ബാധിച്ച് ഇസ്ലാമുമായി ബന്ധമുള്ള പഥങ്ങൾ പോലും തിർത്തും വികലമായാണു ഇയാൾ എഴുതിവെക്കുന്നത്. 'കാളിദാസൻ' എന്ന പേർ 'കാലി ദാസൻ' എന്നോ 'കോലി ദാസൻ' എന്നോ എഴുതിയാൽ എങ്ങിനെയിരിക്കും? അതുപോലെ മുസ്ലിം സംഘടനകളുടെയും ഈ ബ്ലോഗിൽ എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെയും തീർത്തും വികലമായി ചിത്രീകരിച്ച് അതിൽ ആനന്ദം കണ്ടെത്തൽ ഇയാളുടെ സ്ഥിരം ലീലാവിലാസമാണു. ഉദാ: 'ജമാഅത്തെ ഇസ്ലാമി' എന്ന പേർ ഇങ്ങേരെഴുതുമ്പോൾ 'ജമായത്തെ ഇസ്ലാമി' എന്നാണു. അബ്ദുൾ ഖാദർ നായരങ്ങാടി എന്ന വ്യക്തിയെ ഇയാൾ എഴുതുന്നത് ശ്രദ്ധിക്കുക 'അബ്ദുൾ കാദെർ നയരൻഘാദി'. തെറ്റു ചൂണ്ടിക്കാണിക്കുമ്പോൾ അതംഗീകരിക്കുന്നില്ലെന്നു മാത്രമല്ല ഞാനിങ്ങനേ എഴുതൂ എന്ന വാശിപിടുത്തവും. കാശ് കൊടുത്ത് ജമാഅതെ ഇസ്ലാമി മനുഷ്യാവകാശ പ്രവര്‍ത്തകരെ വിലക്കെടുക്കുവെന്ന കാളിദാസന്റെ ആരോപണത്തിന് തെളിവ് ആവശ്യപ്പെട്ടപ്പോള്‍ കാളിദാസന്‍ നല്‍കുന്ന മറുപടി രസകരമാണ്. മറുപടി ഇങ്ങിനെ. "ഖുറാന്‍ മൊഹമ്മദിന് അള്ളാ ഇറക്കിക്കൊടുത്തതാണെന്ന് മൊഹമ്മദ് തന്നെ അവകാശപ്പെട്ടതല്ലാതെ മറ്റെന്താണു താങ്കളുടെ കയ്യില്‍ തെളിവായിട്ടുള്ളത്? അതൊന്നും തെളിവായിട്ട് സുബോധമുള്ള ആരും സ്വീകരിക്കില്ല. മൊഹമ്മദ് അങ്ങനെ പല പൊട്ടത്തരങ്ങളുമവകാശപ്പെടുന്നുണ്ട്"
സുപ്പര്‍ഹിറ്റ് സിനിമയായ ക്സ്ലാസ്മേറ്റസ് എന്ന സിനിമയില്‍ മെസ്സ് ഹാളില്‍ വെച്ച് വാര്‍ഡന്റെ വേഷമണിഞ്ഞ ജഗതി എതിര്‍ കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യമാണ് മനസ്സില്‍ വരുന്നത്. "മോനെ...... നിന്റെ അച്ചന്‍ ഇന്ന ആളാണെന്നു അമ്മ പറഞ്ഞ അറിവല്ലേ നിനക്കുള്ളൂ..? അതൊരു കേട്ടറിവ് മാത്രമല്ലേ? എന്നിട്ടും നിയത് വിശ്വസിക്കുന്നുവോ എന്ന? ഈ ചോദ്യം കാളിദാസനോടും ഒന്ന് ചോദിക്കാം. അമ്മ പറഞ്ഞു തന്നു എന്നല്ലാതെ മറ്റെന്തു തെളിവുണ്ട് ദാസാ പിത്രത്വവുമായി ബന്ധപ്പെട്ട ഉറപ്പിനു?
പോപ്പുലർ ഫ്രെണ്ടിനെ ഈ സയണിസ്റ്റ്ദാസൻ പേർ കൊടുത്തിരിക്കുന്നത് "പാക്കിസ്ഥാൻ ഫ്രെണ്ടു' എന്നാൺ. പാക്കിസ്ഥാന്‍ എന്ന് കേട്ടാല്‍ പോപ്പുലര്‍ ഫ്രെന്ടുകാര്‍ ഭയപ്പെടും എന്ന് കരുതിയാകും... കൂടെ കുറെ ചിത്രവും.
പാക്കിസ്ഥാൻ പട്ടാളക്കാർ ചാരി നിൽക്കുന്നു. പോപ്പുലർ ഫ്രെണ്ട് കേഡർമാർ സ്വാതന്ത്ര്യദിന പരേഡിൽ സെല്യൂട്ട് നൽകുന്നു. ഇതിലെവിടെയാണു സർ ചേർച്ച. ചാരി നിൽക്കുന്നവരും സെല്യൂടു നൽകുന്നവരും ആണുങ്ങളാണെന്നതാണോ?? യൂണിഫോമിന്റെ യാദൃശ്ചികതയും ഇങ്ങേരു എഴുതിപ്പിടിപ്പിച്ചിട്ടുണ്ടു. മനസ്സിലാക്കുവാനായി പാക് പട്ടാളക്കാരുടെ കളർ ഫോട്ടോ എങ്കിലും നൽകേണ്ടതല്ലേ ദാസാ.. ഇതിപ്പോൾ ചിത്രം കണ്ടാൽ മനസ്സിലാകുന്നത് പാക് പട്ടാളക്കാർ ലൈറ്റ് കളർ പാന്റ് ഉപയോഗിച്ചിരിക്കുന്നു. പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ ഡാർക്ക് കളർ പാന്റ് ഉപയോഗിച്ചിരിക്കുന്നു. ഇതാണോ യാദൃശ്ചികത?? അതോ രണ്ടു കൂട്ടരും പാന്റ് ഉപയോഗിച്ചു എന്നതോ? പാന്റ് മാറ്റി നിക്കറാക്കുവാൻ പോയാൽ നമ്മുടെ നാട്ടിലെ നിക്കറുദാരികൾ കണ്ണുരുട്ടില്ലേ കാളിദാസാ..അമേരിക്കൻ പട്ടാളക്കാരുടെ ഫൊട്ടോ കൂടെ കൊടുത്തിരുന്നെങ്കിൽ കുറെകൂടി കളർ സാമ്യം ഉണ്ടാകുമായിരുന്നു. പോപ്പുലര്‍ ഫ്രെണ്ടിന്റെ സൈന്യം വലതു കൈ നെഞ്ചത്ത് വെച്ചത്രേ ആദരം പ്രകടിപ്പിക്കുന്നത്. പാക്കിസ്ഥാനി പോലിസിനെ പോലെ. അതിനു തെളിവ് ചിത്രം ഒന്നുമില്ല. നമ്മള്‍ ഉഹിക്കണം.
കുറച്ചു നാള്‍ മുന്നേ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന സാക്ഷാല്‍ ശശി തരൂര്‍ ഒരു ചടങ്ങില്‍ വെച്ച് ദേശിയഗാനം ആലപിക്കുമ്പോള്‍ വലതു കൈ നെഞ്ചത്ത് വെക്കണമെന്ന് പറഞ്ഞു വിവാദമാകുകയും കോടതിയില്‍ വരെ കേസ് എത്തുകയും ചെയ്തിരുന്നു. ഒരു സംശയം തരുരും പോപ്പുലര്‍ ഫ്രെന്റുകാരനായോ? അതോ ഐ.എസ്.ഐ ചാരനാണോ? ആകെ രണ്ടു കൈയ്യാണ് മനുഷ്യനുള്ളത്. അതിലൊരു കൈ പാകിസ്ഥാനി പോലിസ് ഉപയോഗിച്ച് എന്നത് കൊണ്ടു ഭുമിയില്‍ ആര്‍ക്കും ഉപയോഗിക്കാന്‍ പാടില്ല??? ഹ ഹ ഹ.. ഇതൊരു 'ചികിത്സ' കിട്ടേണ്ട അസുഖം തന്നെയാണു.
മാത്രമല്ല പോസ്റ്റിടേണ്ട താമസം ഒളവണ്ണയിലെ "കന്യാ'സ്ത്രീകളെ ശരിക്കും സൽക്കരിച്ച, ഒറീസ്സയിൽ നിന്നു കൃസ്ത്യാനികളെ കെട്ടുകെട്ടിച്ച സാക്ഷാൽ നിക്കറുദാരികളുടെ വരവായി, കമന്റ്സ് ബോക്സിൽ ഇങ്ങേരെ അഭിനന്ദിക്കുവാൻ. നല്ല ചെർച്ച തന്നെ, പരസ്പരം ചേരേണ്ടവർ തന്നെ ഇവർ. കെ.പി.എസ എന്ന ഒരു 'യുക്തിവാദി വിദ്വാന്' 'ജമായതും' ;സിമിയും' പോപ്പുലര്‍ ഫ്രെണ്ടും' ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുവാന്‍ തയ്യാറെടുക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സംഘപരിവാരം ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കുവാന്‍ ശ്രമിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ അത്ര ഉറപ്പില്ല. സംഘപരിവാരം എന്നാ ഒരു 'സാധനം' തന്നെ ഉണ്ടോ ആവോ..
ഏതായാലും പുതിയ പോസ്റ്റുകൾ നിറയട്ടെ.. കഴുതക്കാമം കരഞ്ഞു തീർക്കുക എന്ന ചൊല്ലു പോലെ കാലിന്നടിയിലെ മണ്ണു ചോരുകയാണു, ചർച്ചുകൾ അമ്പലങ്ങളും മസ്ജിദുകളുമായി മാറുന്ന വിശുദ്ധനാട്ടിന്റെ പൊന്നോമനപൈതങ്ങളല്ലേ ഇവർ?
തൽക്കാലം 'കാളിദാസൻ' എന്ന പേരങ്ങു മാറ്റി 'സയണിസ്റ്റ്ദാസൻ' എന്നാക്കി മാറ്റാം.
'കാളിദാസൻ' എന്ന പേരങ്ങു മാറ്റി 'സയണിസ്റ്റ്ദാസൻ' എന്നാക്കി മാറ്റാം
ReplyDeleteഭാരതത്തില്‍ ജനിച്ചു, മൃഗസമാനമായി മുസ്ലീങ്ങള്‍ ജീവിക്കുന്ന പാക്കിസ്ഥാനെ ഉള്ളുകൊണ്ട് സ്നേഹിക്കുന്ന മ.ബക്കര്‍ പോലുള്ള ജന്തുക്കളുടെ ബ്ലൊഗ് വായിച്ചാല്‍ കാളിദാസന്‍ പറയുന്നത് എത്രയോ ആവശ്യമെന്നു ബോധ്യപ്പെടും.
ReplyDeleteപര്‍ദ്ദ വിരോധം മനുഷ്യനെ ഇത്ര അധ:പ്പതിപ്പിക്കുമോ ? കഷ്ടം ....
ReplyDeleteസയണിസ്റ്റ് ദാസന്റെ കാവി ബ്രാന്ധിനു ചികിത്സിക്കുക തന്നെ വേണം...
ReplyDelete