കൈവെട്ട് ഗൂഢാലോചന: തീവ്രവാദം ആരോപിച്ച് സി.ബി.ഐ. കോടതിക്ക് വ്യാജക്കത്തയച്ചത് എസ്.പി.
T
തിരുവനന്തപുരം: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയതു സംബന്ധിച്ച ഗൂഢാലോചന മുന്‍കൂട്ടി അറിഞ്ഞ പോലീസുദ്യോഗസ്‌ഥരെക്കുറിച്ച് ദേശീയ ഏജന്‍സി നടത്തുന്ന അന്വേഷണത്തിന്റെ ഗതിമാറ്റാന്‍ ചില ഉന്നതോദ്യോഗസ്‌ഥരുടെ ശ്രമം.
കേരളാ പോലീസ് അക്കാദമിയിലെ അസി. ഡയറക്‌ടറും എസ്.പിയുമായ സി.എസ്. മജീദിന് എന്‍.ഡി.എഫ് ബന്ധമുണ്ടെന്നാരോപിച്ച് എറണാകുളം സി.ബി.ഐ കോടതിക്കയച്ച കത്ത് കേരളാ പോലീസിലെ ഒരു എസ്.പി വ്യാജ മേല്‍വിലാസം ഉപയോഗിച്ച് അയച്ചതാണെന്നു കണ്ടെത്തി. മറ്റു പല കേസുകളിലും ആരോപണവിധേയനായ ഈ എസ്.പിക്കെതിരേ വകുപ്പുതല നടപടി ഉടനുണ്ടാകും.
രാജ്യദ്രോഹക്കുറ്റങ്ങളുടെ അന്വേഷണം പോലും വഴിതിരിച്ചു വിടത്തക്ക രീതിയില്‍ കേരളാ പോലീസിലെ ചില ഉദ്യോഗസ്‌ഥര്‍ നടത്തിയ നീക്കങ്ങള്‍ അങ്ങേയറ്റം അപകടകരമാണെന്നു ദേശീയ അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. വ്യാജ മേല്‍വിലാസത്തില്‍ സി.ബി.ഐ കോടതിക്കാണു കത്തയച്ചതെന്നത് അതീവഗൗരവത്തോടെ കാണണം. കത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി എന്‍.ഐ.എയോട് ആവശ്യപ്പെട്ടതുകൊണ്ടാണ് യഥാര്‍ഥസംഭവം പുറത്തുവന്നത്. വ്യാജക്കത്ത് തെളിവായി സ്വീകരിച്ചിരുന്നുവെങ്കില്‍ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥന്‍ ക്രൂശിക്കപ്പെടുമായിരുന്നു. ഇത്തരത്തിലുളള പല നീക്കങ്ങളും കേരളാ പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്‌ഥര്‍ നടത്തുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. തീവ്രവാദ സംഘടനകളും സംസ്‌ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്‌ഥനും തമ്മിലുളള അവിശുദ്ധബന്ധം വിശദീകരിക്കുന്ന കത്ത് കോടതിയെ ഞെട്ടിച്ചിരുന്നു. പോലീസ് സേനയില്‍നിന്നുതന്നെ എത്തിയ കത്ത് എന്ന നിലയിലാണ് ഇക്കാര്യം അന്വേഷിക്കാന്‍ എന്‍.ഐ.എ.യെ കോടതി ചുമതലപ്പെടുത്തിയത്.
ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളഘടകം എസ്.പി. രാജ്‌മോഹന്‍ അന്വേഷിച്ച വ്യാജക്കത്തു സംഭവത്തിനു പ്രേരണയായത് രണ്ട് ഉദ്യോഗസ്‌ഥന്‍മാര്‍ തമ്മിലുളള കുടിപ്പകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കത്തയച്ച എസ്.പിക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ഇതിനുമുന്‍പും ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇതിലൊരു കേസ് അന്വേഷിച്ച് കുറ്റം ശരിയാണെന്നു കണ്ടെത്തിയതിന്റെ പേരിലാണ് പോലീസ് അക്കാദമി അസി. ഡയറക്‌ടര്‍ സി.എസ് മജീദിനെതിരേ സി.ബി.ഐ കോടതിക്ക് വ്യാജ കത്തയച്ചത്. ഈ മാസം നാലിനാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതിക്ക് രഹസ്യക്കത്തു ലഭിച്ചത്. എസ്.പി: സി.എസ്. മജീദിന്റെ ടെലിഫോണ്‍ വിശദാംശങ്ങളും സര്‍വീസ് റെക്കോര്‍ഡും ദേശീയ ഏജന്‍സി പരിശോധനയ്‌ക്കു വിധേയമാക്കി. മാത്രമല്ല, സംസ്‌ഥാന ഇന്റലിജന്‍സ് വിഭാഗവും കത്തിനെക്കുറിച്ച് ഗൗരവമായി അന്വേഷിച്ചിരുന്നു. അഴിമതിക്കാരനായ എസ്.പിക്കെതിരേ റിപ്പോര്‍ട്ട് അയച്ചുവെന്ന പേരിലാണു കൈവെട്ടു സംഭവത്തില്‍ എസ്.പി: സി.എസ്. മജീദിനെ കുടുക്കാന്‍ ശ്രമിച്ചതെന്ന എന്‍.ഐ.എയുടെ റിപ്പോര്‍ട്ട് ഉടന്‍ കോടതിക്കു സമര്‍പ്പിക്കും.
-എസ്. നാരായണന്‍
മംഗളം
Wednesday, August 25, 2010
Sunday, August 22, 2010
കാവി കാക്കില.മുന്‍ സംഘപ്രവര്തകന്റെ വെളിപ്പെടുത്തല്‍
ഒരു ജനധി പ ത്യ സമൂ ഹ ത്തില്‍ ആര്‍ ക്കെ ങ്കി ലു മെ തി രെ വി ധി പ്ര സ്താ വി ക്കും മുമ്പ് അവര്‍ എന്തൊക്കെയാണ് പറയുന്നത് എന്നെ ങ്കിലുംവായിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ശിവദാസ് എന്ന മദ്ധ്യ വയസ്കന്റെ കൊലപാതകത്തെ തുടര്‍ന്ന്വര്‍ക്കലയില്‍ വേട്ട യാടപ്പെട്ടദളിത് സംഘടനയായ ഡി എച്ച്ആര്‍എമ്മിന് നല്‍കാ തിരുന്നത്, ഈ അവസരമാണ്. മുഖ്യധാരാമാദ്ധ്യമങ്ങള്‍ പാ ടെ അവഗണിച്ച അവരുടെ ഭാഗം പറയാന്‍ അവര്‍ നാട്ടു വിശേഷം എന്ന പത്രം തുടങ്ങി. എന്നാല്‍ തീവ്രവാദമാരോപിച്ച് മൂന്നാം ലക്കത്തോടെ നാട്ടു വിശേഷത്തിന്റെ പ്രസിദ്ധീകരണംനിര്‍ത്തി വയ്പ്പിക്കാന്‍ പൊലീസിനായി. നാട്ടു വിശേഷം പ്രസിദ്ധീകരിച്ച ഏതാനും ലേഖനങ്ങള്‍ പൊതു വിടത്തിലെ ചര്‍ച്ചകള്‍ക്കായി malayal.am പുനഃപ്രസിദ്ധീകരിക്കുകയാണ്. ദിനേശന്‍ എന്ന മുന്‍ ആര്‍എ സ് എസ് പ്രവര്‍ത്തകന്റെ അനുഭവമാണ് ആദ്യം. തയ്യാറാ ക്കിയത്മ്യകെ.ആര്‍.
ജീവിതം കാവി കാക്കില്ല
"ഒരു മുസല്‍മാനെ നാംമേത്തനെന്നേ വിളിക്കാവു ...ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും ... ഭാരതം ഒരു ഹിന്ദു രാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവി ടെ ആയിരുന്നാലും ക്രിസ്ത്യാനിയേയും മുസല്‍മാനേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മത വി കാരത്തെ അക്രമിച്ചുകൊണ്ടിരിക്കണം. അവര്‍ നമ്മു ടെ ശത്രു ക്ക ളാ ണ്. നമ്മള്‍ ഹിന്ദുധര്‍മം പാലിക്കണം. ധര്‍മം നടപ്പില്‍ വരുത്താന്‍ നാം ഭഗവാന്‍ കൃഷ്ണനെപ്പോലെ ആയുധമെടുക്കണം ."
RSS+Dalit+Turning
ജീവിതം കാവി കാക്കില്ല
"ഒരു മുസല്‍മാനെ നാംമേത്തനെന്നേ വിളിക്കാവു ...ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും ... ഭാരതം ഒരു ഹിന്ദു രാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവി ടെ ആയിരുന്നാലും ക്രിസ്ത്യാനിയേയും മുസല്‍മാനേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മത വി കാരത്തെ അക്രമിച്ചുകൊണ്ടിരിക്കണം. അവര്‍ നമ്മു ടെ ശത്രു ക്ക ളാ ണ്. നമ്മള്‍ ഹിന്ദുധര്‍മം പാലിക്കണം. ധര്‍മം നടപ്പില്‍ വരുത്താന്‍ നാം ഭഗവാന്‍ കൃഷ്ണനെപ്പോലെ ആയുധമെടുക്കണം ."
RSS+Dalit+Turning
Thursday, August 19, 2010
'കാളിദാസൻ' അഥവാ 'സയണിസ്റ്റ് ദാസൻ'.
'കാളിദാസൻ' എന്ന 'സയണിസ്റ്റ് ദാസൻ'.
അവധികാലയാത്രക്കിടയിൽ അങ്ങാടിയിലേക്കുള്ള പതിവ് ഇറക്കത്തിന്നിടയിൽ വീട്ടുകാരിയുടെ മുന്നറിയിപ്പ് "സൂക്ഷിക്കണം, അധികസമയം അങ്ങാടിയിൽ നിൽക്കണ്ട. എന്തെങ്കിലും കാരണം ചുമത്തി നിങ്ങളെപോലെയുള്ളവരെ പിടിക്കുക എന്നത് ഇപ്പോളൊരു ട്രെൻഡാണു പോലീസിനു. ചോദിക്കുവാനും പറയുവാനും നിങ്ങളുടെ കൂടെയുള്ളവർ ഒഴികെ ആരും ഉണ്ടാകില്ല".
സംഗതി ശരിയാണു, ഇതൊരു ട്രെൻഡാണു. പ്രതികരണശേഷിയുള്ള മുസ്ലിം സമൂഹത്തെ വേട്ടയാടി ആസ്വാദിക്കുക എന്ന ട്രെൻഡ്. നോമ്പുതുറക്കുവാൻ കാരക്കയുമായി ഇരുന്ന യുവാക്കളെ അനതികൃതമായി സംഘം ചേർന്നു എന്നു ആരോപിച്ച് കസ്റ്റടിയിലെടുക്കുക. മണൽ തൊഴിലാളികളെ ഭീകരന്മാരെന്നു പറഞ്ഞു പിടികൂടുക. ഗീബൽസിന്റെ തത്വശാസ്ത്രപ്രകാരം ഒരു നുണ ആയിരമാവർത്തി ഉരുവിട്ടാൽ, ഉരുവിട്ടവനു തന്നെ തോന്നിതുടങ്ങുമത്രെ പറയുന്നതൊക്കെ സത്യമാണെന്ന്. കേൾക്കുന്നവന്റെ കാര്യം പിന്നെ പറയുവാനും ഇല്ല. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക പേപ്പട്ടിയെ വളഞ്ഞിട്ടു തല്ലിക്കൊല്ലുക. വളഞ്ഞു പിടിച്ചിങ്ങനെ തല്ലിക്കൊല്ലാൻ എന്തു രസം. ആരാന്റമ്മക്ക് ഭ്രാന്ത് കാണാനെന്തൊരു ചേല്'
ഭൂലോകത്തും ഈ ചെങ്കണ്ണു ബാധിച്ചവർ ഏറെയുണ്ടു. ഇസ്ലാം-മുസ്ലിം എന്നു കേൾക്കുമ്പോഴേ മാനസിക നില തെറ്റുന്നവർ. സാക്ഷാൽ സംഘപരിവാരം പോലും മുസ്ലിം സമുദായത്തെ രണ്ടായി വിഭജിച്ചാണു മെക്കിട്ടുകയറുക. മിതവാദി-തീവ്രവാദി, അല്ലെങ്കിൽ ദേശസ്നേഹി-ദേശദ്രോഹി എന്നിങ്ങനെ ശാഖയിൽ നിക്കറുദാരികൾ നിർമ്മിക്കുന്ന പ്രത്യേക സ്കെയിൽ ഉപയോഗിച്ച് അളന്നു തിട്ടപ്പെടുത്തുക പതിവാണ്. എന്നാൽ ഒരു 'സയണിസ്റ്റ്ദാസനു' ഇസ്ലാം തന്നെ പുര്‍ണ്ണ മായും ഇല്ലായ്മ ചെയ്യപ്പെടേണ്ടതാണു എന്നാണു മനസ്സിലിരിപ്പ്. ഇസ്ലാമിനും മുസ്ലിംകളോടും കെലിപ്പോട് കെലിപ്പ്. കഴിഞ്ഞ രണ്ടുമാസത്തെ ഇങ്ങേരുടെ പോസ്റ്റിന്റെ തലക്കെട്ടു വായിച്ചാൽ തന്നെ തിമിരം ബാധിച്ച് സമനില തെറ്റിയ ഇങ്ങേരുടെ മനസ്സു മനസ്സിലാക്കാം. നൂറു ശതമാനവും മുസ്ലിം സമുദായത്തെ ഇകഴ്ത്തിയുള്ള പോസ്റ്റുകൾ.
ഏതൊരു സാങ്കേതിക പഥത്തെയും അതിന്റെ പ്രയോക്താക്കൾ വിളിക്കുന്ന നാമകരണം കൊണ്ട് അഭിസംഭോതന ചെയ്യുക എന്നത് മിനിമം 'കോമൺസേൻസ്" പ്രശ്നമാണു. എന്നാൽ ഇവിടെ തിമിരം ബാധിച്ച് ഇസ്ലാമുമായി ബന്ധമുള്ള പഥങ്ങൾ പോലും തിർത്തും വികലമായാണു ഇയാൾ എഴുതിവെക്കുന്നത്. 'കാളിദാസൻ' എന്ന പേർ 'കാലി ദാസൻ' എന്നോ 'കോലി ദാസൻ' എന്നോ എഴുതിയാൽ എങ്ങിനെയിരിക്കും? അതുപോലെ മുസ്ലിം സംഘടനകളുടെയും ഈ ബ്ലോഗിൽ എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെയും തീർത്തും വികലമായി ചിത്രീകരിച്ച് അതിൽ ആനന്ദം കണ്ടെത്തൽ ഇയാളുടെ സ്ഥിരം ലീലാവിലാസമാണു. ഉദാ: 'ജമാഅത്തെ ഇസ്ലാമി' എന്ന പേർ ഇങ്ങേരെഴുതുമ്പോൾ 'ജമായത്തെ ഇസ്ലാമി' എന്നാണു. അബ്ദുൾ ഖാദർ നായരങ്ങാടി എന്ന വ്യക്തിയെ ഇയാൾ എഴുതുന്നത് ശ്രദ്ധിക്കുക 'അബ്ദുൾ കാദെർ നയരൻഘാദി'. തെറ്റു ചൂണ്ടിക്കാണിക്കുമ്പോൾ അതംഗീകരിക്കുന്നില്ലെന്നു മാത്രമല്ല ഞാനിങ്ങനേ എഴുതൂ എന്ന വാശിപിടുത്തവും. കാശ് കൊടുത്ത് ജമാഅതെ ഇസ്ലാമി മനുഷ്യാവകാശ പ്രവര്‍ത്തകരെ വിലക്കെടുക്കുവെന്ന കാളിദാസന്റെ ആരോപണത്തിന് തെളിവ് ആവശ്യപ്പെട്ടപ്പോള്‍ കാളിദാസന്‍ നല്‍കുന്ന മറുപടി രസകരമാണ്. മറുപടി ഇങ്ങിനെ. "ഖുറാന്‍ മൊഹമ്മദിന് അള്ളാ ഇറക്കിക്കൊടുത്തതാണെന്ന് മൊഹമ്മദ് തന്നെ അവകാശപ്പെട്ടതല്ലാതെ മറ്റെന്താണു താങ്കളുടെ കയ്യില്‍ തെളിവായിട്ടുള്ളത്? അതൊന്നും തെളിവായിട്ട് സുബോധമുള്ള ആരും സ്വീകരിക്കില്ല. മൊഹമ്മദ് അങ്ങനെ പല പൊട്ടത്തരങ്ങളുമവകാശപ്പെടുന്നുണ്ട്"
സുപ്പര്‍ഹിറ്റ് സിനിമയായ ക്സ്ലാസ്മേറ്റസ് എന്ന സിനിമയില്‍ മെസ്സ് ഹാളില്‍ വെച്ച് വാര്‍ഡന്റെ വേഷമണിഞ്ഞ ജഗതി എതിര്‍ കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യമാണ് മനസ്സില്‍ വരുന്നത്. "മോനെ...... നിന്റെ അച്ചന്‍ ഇന്ന ആളാണെന്നു അമ്മ പറഞ്ഞ അറിവല്ലേ നിനക്കുള്ളൂ..? അതൊരു കേട്ടറിവ് മാത്രമല്ലേ? എന്നിട്ടും നിയത് വിശ്വസിക്കുന്നുവോ എന്ന? ഈ ചോദ്യം കാളിദാസനോടും ഒന്ന് ചോദിക്കാം. അമ്മ പറഞ്ഞു തന്നു എന്നല്ലാതെ മറ്റെന്തു തെളിവുണ്ട് ദാസാ പിത്രത്വവുമായി ബന്ധപ്പെട്ട ഉറപ്പിനു?
പോപ്പുലർ ഫ്രെണ്ടിനെ ഈ സയണിസ്റ്റ്ദാസൻ പേർ കൊടുത്തിരിക്കുന്നത് "പാക്കിസ്ഥാൻ ഫ്രെണ്ടു' എന്നാൺ. പാക്കിസ്ഥാന്‍ എന്ന് കേട്ടാല്‍ പോപ്പുലര്‍ ഫ്രെന്ടുകാര്‍ ഭയപ്പെടും എന്ന് കരുതിയാകും... കൂടെ കുറെ ചിത്രവും.
പാക്കിസ്ഥാൻ പട്ടാളക്കാർ ചാരി നിൽക്കുന്നു. പോപ്പുലർ ഫ്രെണ്ട് കേഡർമാർ സ്വാതന്ത്ര്യദിന പരേഡിൽ സെല്യൂട്ട് നൽകുന്നു. ഇതിലെവിടെയാണു സർ ചേർച്ച. ചാരി നിൽക്കുന്നവരും സെല്യൂടു നൽകുന്നവരും ആണുങ്ങളാണെന്നതാണോ?? യൂണിഫോമിന്റെ യാദൃശ്ചികതയും ഇങ്ങേരു എഴുതിപ്പിടിപ്പിച്ചിട്ടുണ്ടു. മനസ്സിലാക്കുവാനായി പാക് പട്ടാളക്കാരുടെ കളർ ഫോട്ടോ എങ്കിലും നൽകേണ്ടതല്ലേ ദാസാ.. ഇതിപ്പോൾ ചിത്രം കണ്ടാൽ മനസ്സിലാകുന്നത് പാക് പട്ടാളക്കാർ ലൈറ്റ് കളർ പാന്റ് ഉപയോഗിച്ചിരിക്കുന്നു. പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ ഡാർക്ക് കളർ പാന്റ് ഉപയോഗിച്ചിരിക്കുന്നു. ഇതാണോ യാദൃശ്ചികത?? അതോ രണ്ടു കൂട്ടരും പാന്റ് ഉപയോഗിച്ചു എന്നതോ? പാന്റ് മാറ്റി നിക്കറാക്കുവാൻ പോയാൽ നമ്മുടെ നാട്ടിലെ നിക്കറുദാരികൾ കണ്ണുരുട്ടില്ലേ കാളിദാസാ..അമേരിക്കൻ പട്ടാളക്കാരുടെ ഫൊട്ടോ കൂടെ കൊടുത്തിരുന്നെങ്കിൽ കുറെകൂടി കളർ സാമ്യം ഉണ്ടാകുമായിരുന്നു. പോപ്പുലര്‍ ഫ്രെണ്ടിന്റെ സൈന്യം വലതു കൈ നെഞ്ചത്ത് വെച്ചത്രേ ആദരം പ്രകടിപ്പിക്കുന്നത്. പാക്കിസ്ഥാനി പോലിസിനെ പോലെ. അതിനു തെളിവ് ചിത്രം ഒന്നുമില്ല. നമ്മള്‍ ഉഹിക്കണം.
കുറച്ചു നാള്‍ മുന്നേ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന സാക്ഷാല്‍ ശശി തരൂര്‍ ഒരു ചടങ്ങില്‍ വെച്ച് ദേശിയഗാനം ആലപിക്കുമ്പോള്‍ വലതു കൈ നെഞ്ചത്ത് വെക്കണമെന്ന് പറഞ്ഞു വിവാദമാകുകയും കോടതിയില്‍ വരെ കേസ് എത്തുകയും ചെയ്തിരുന്നു. ഒരു സംശയം തരുരും പോപ്പുലര്‍ ഫ്രെന്റുകാരനായോ? അതോ ഐ.എസ്.ഐ ചാരനാണോ? ആകെ രണ്ടു കൈയ്യാണ് മനുഷ്യനുള്ളത്. അതിലൊരു കൈ പാകിസ്ഥാനി പോലിസ് ഉപയോഗിച്ച് എന്നത് കൊണ്ടു ഭുമിയില്‍ ആര്‍ക്കും ഉപയോഗിക്കാന്‍ പാടില്ല??? ഹ ഹ ഹ.. ഇതൊരു 'ചികിത്സ' കിട്ടേണ്ട അസുഖം തന്നെയാണു.
മാത്രമല്ല പോസ്റ്റിടേണ്ട താമസം ഒളവണ്ണയിലെ "കന്യാ'സ്ത്രീകളെ ശരിക്കും സൽക്കരിച്ച, ഒറീസ്സയിൽ നിന്നു കൃസ്ത്യാനികളെ കെട്ടുകെട്ടിച്ച സാക്ഷാൽ നിക്കറുദാരികളുടെ വരവായി, കമന്റ്സ് ബോക്സിൽ ഇങ്ങേരെ അഭിനന്ദിക്കുവാൻ. നല്ല ചെർച്ച തന്നെ, പരസ്പരം ചേരേണ്ടവർ തന്നെ ഇവർ. കെ.പി.എസ എന്ന ഒരു 'യുക്തിവാദി വിദ്വാന്' 'ജമായതും' ;സിമിയും' പോപ്പുലര്‍ ഫ്രെണ്ടും' ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുവാന്‍ തയ്യാറെടുക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സംഘപരിവാരം ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കുവാന്‍ ശ്രമിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ അത്ര ഉറപ്പില്ല. സംഘപരിവാരം എന്നാ ഒരു 'സാധനം' തന്നെ ഉണ്ടോ ആവോ..
ഏതായാലും പുതിയ പോസ്റ്റുകൾ നിറയട്ടെ.. കഴുതക്കാമം കരഞ്ഞു തീർക്കുക എന്ന ചൊല്ലു പോലെ കാലിന്നടിയിലെ മണ്ണു ചോരുകയാണു, ചർച്ചുകൾ അമ്പലങ്ങളും മസ്ജിദുകളുമായി മാറുന്ന വിശുദ്ധനാട്ടിന്റെ പൊന്നോമനപൈതങ്ങളല്ലേ ഇവർ?
തൽക്കാലം 'കാളിദാസൻ' എന്ന പേരങ്ങു മാറ്റി 'സയണിസ്റ്റ്ദാസൻ' എന്നാക്കി മാറ്റാം.
Subscribe to:
Posts (Atom)